Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kappa Case

Thiruvananthapuram

കാപ്പാ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ പ്രതി ഭാര്യയുടെ വീട് അടിച്ചു തകർത്തു

കാട്ടാക്കട: കാപ്പാ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ പ്രതി ഭാര്യയുടെ വീട് പൂർണ്ണമായും അടിച്ചു തകർത്തു. പൂവച്ചൽ പഞ്ചായത്തിലെ പന്നിയോട് കഴിഞ്ഞ ദിവസം രാത്രി ഒന്നോടെയായിരുന്നു സംഭവം.

നിരവധി കേസുകളിലെ പ്രതിയും ലഹരിക്കടിമയുമായ പന്നിയോട് സ്വദേശി ചീങ്കണ്ണി അനീഷ് എന്ന് വിളിക്കുന്ന അനീഷ് കുമാർ (39) ആണ് വടിവാളുമായി ഭാര്യ വീട് തല്ലി തകർത്തത്. വീട് തല്ലിപൊളിക്കുന്ന ശബ്ദം കേട്ടുണർന്ന ഭാര്യ ആൻ ബേബിയും മക്കളും ഓടി രക്ഷപ്പെടുകയായിരുന്നു. ഇയാൾ നിരന്തരം ഭാര്യയെ മർദ്ദിക്കാറുണ്ടായിരുന്നു.

ഇതിനെ തുടർന്നാണ് രണ്ട് ദിവസം മുൻപ് ആൻ ബേബി നാല് മക്കളേയും കൂട്ടി സ്വന്തം വീട്ടിലേക്ക് താമസം മാറിയത്. പ്രതിയെ അറസ്റ്റ് ചെയ്ത കാട്ടാക്കട പൊലീസ് സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. ഇയാളെ കാപ്പാ ജാമ്യ വ്യവസ്ഥ ലംഘച്ചതിനും വീട് അടിച്ചു തകർത്തതിനും കൊലപാതക ശ്രമത്തിനും കേസെടുത്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.പ്രതി ആൻ ബേബിയുടെ പിതാവിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും ഭാര്യയെയും മക്കളെയും ആക്രമിക്കാൻ ശ്രമിച്ചതായും പരാതിയുണ്ട്. വീടിനുള്ളിലെ ഫർണിച്ചറുകളും മറ്റ് ഗൃഹോപകരണങ്ങളും അടിച്ചു തകർത്തതായും പരാതിയിൽ പറയുന്നു.

Kerala

കാപ്പ കേസ് പ്രതിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

ആലപ്പുഴ: കാപ്പ കേസ് പ്രതിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. പുന്നപ്ര പറവൂർ മരത്തിങ്കൽ സിജു ബാബു(20) ആണ് മരിച്ചത്.

പറവൂര്‍ പടിഞ്ഞാറ് പാളത്തിലാണ് സിജുവിനെ മരിച്ച നിലയിൽ കണ്ടത്. മാംഗ്ലൂര്‍ക്ക് പോയ കൊച്ചുവേളി എക്സ്പ്രസ് തട്ടിയാണ് മരണംസംഭവിച്ചത്.

കാപ്പാപ്രകാരം നാടുകടത്തല്‍ നേരിട്ടിരിക്കുകയായിരുന്നു പ്രതി. പറവൂർ ബാറിൽ ജീവനക്കാരെ ആക്രമിച്ചതുൾപ്പെടെ നിരവധി കേസുകളിലെ പ്രതിയായിരുന്നു സിജു ബാബു.

District News

കാപ്പ കേസ് പ്രതി അറസ്റ്റിൽ

നെടുമങ്ങാട്: കാപ്പ കേസ് പ്രതിയെ അറസ്റ്റുചെയ്തു. അരശുപറമ്പ് പാണോട് കിഴക്കുംകര വീട്ടിൽ ഫൈസലി(23 )നെയാണ് അറസ്റ്റുചെയ്തത്. തിരുവനന്തപുരം ജില്ലയിലേക്കുള്ള പ്രവേശനവിലക്ക് ലംഘിച്ച് നെടുമങ്ങാട് തച്ചരുകോണത്ത് എത്തിയെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

നെടുമങ്ങാട് എസ്എച്ച്ഒ പി.കെ. മോഹിത്ത്, എസ്ഐ മുഹസിൻ മുഹമ്മദ്, എഎസ്ഐ രജിത്ത്, മുഹമ്മദ്‌ ഷാഫി, ഡാൻസഫ് ടീം എസ്‌സിപിഒ സതികുമാർ, അഖിൽ അനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Kerala

കൊച്ചിക്കാർക്കു സ്ഥിരം ഭീഷണി; കാപ്പാക്കേസിൽ അൽത്താഫ് അകത്ത്

കൊച്ചി: കൊച്ചി സിറ്റി പരിധിയില്‍ വിവിധ കേസുകളിലെ പ്രതിയും പൊതു ജനങ്ങളുടെ സമാധാന ജീവിതത്തിനു സ്ഥിരം ഭീഷണിയും ആയിരുന്ന യുവാവിനെ കാപ്പാ നിയമപ്രകാരം ജയിലില്‍ അടച്ചു.

ഫോര്‍ട്ട് കൊച്ചി ഈരവേലി ഹസന്‍ കോളനിയില്‍ പൊള്ളാച്ചി അപ്പു എന്നു വിളിക്കുന്ന അല്‍ത്താഫിനെയാണ് (28) കാപ്പാ നിയമപ്രകാരം വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കരുതല്‍ തടങ്കലിലാക്കിയത്.

കൊടുംക്രിമിനലായ ഇയാള്‍ വീണ്ടും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുമെന്നു കൊച്ചി സിറ്റി ഡിസിപിയുടെ (ലോ ആന്‍ഡ് ഓര്‍ഡര്‍) റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇത് പരിഗണിച്ച എറണാകുളം ജില്ലാ മജിസ്ട്രേറ്റ് കോടതിയാണ് ഇയാളെ തുറങ്കിലടയ്ക്കാൻ ഉത്തരവിട്ടത്.

Kerala

ചേർത്തലയിൽ ഹോട്ടലില്‍ ആക്രമണം നടത്തിയ സംഭവം; പ്രതികൾ അറസ്റ്റിൽ

ആലപ്പുഴ: ചേർത്തലയിൽ ഹോട്ടലില്‍ ആക്രമണം നടത്തിയ സംഭവത്തിലെ പ്രതികൾ അറസ്റ്റിൽ. ചേര്‍ത്തല മുനിസിപ്പാലിറ്റി വാര്‍ഡ് എട്ടിലെ കൂമ്പായില്‍ വീട്ടില്‍ അഭിറാം (30), ചേര്‍ത്തല മുനിസിപ്പാലിറ്റി വാര്‍ഡ് എട്ടിലെ ചിറ്റേഴുത്ത് വീട്ടില്‍ ദീപേഷ് ദീപു (23) എന്നിവരാണ് അറസ്റ്റിലായത്.

ചേർത്തല പോലീസാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ചേര്‍ത്തല പരിധിയിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ നിരവധി കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള കാപ്പാക്കേസ് പ്രതികളാണ് ഇരുവരും. രണ്ട് പേരെയും ആലപ്പുഴ ജില്ലയില്‍ നിന്ന് കാപ്പാ ഉത്തരവ് പ്രകാരം നാടുകടത്തിയിരുന്നതാണ്.

നാടുകടത്തിയ ഉത്തരവ് കാലയളവിനു ശേഷം തിരികെയെത്തി ദിവസങ്ങള്‍ക്കുള്ളിലാണ് അക്രമ സംഭവങ്ങള്‍ നഗരത്തില്‍ അഴിച്ചുവിട്ടത്. ചേര്‍ത്തല ഇന്‍സ്‌പെക്ടര്‍ ലൈസാദ് മുഹമ്മദിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Latest News

Corehub Up